മനുഷ്യൻ;അജണ്ടകളുടെ രീതിശാസ്ത്രം

മുഹമ്മദ് എസ് കെ കുനിയ.

അളളാഹുവിന്റെ സൃഷ്ടിജാലങ്ങളില്‍ ഏറ്റവും ഉല്‍കൃഷ്ട വിഭാഗമാണ് മനുഷ്യസമൂഹം. ആദം സന്തതികളെ നാം ബഹുമാനിച്ചിരിക്കുന്നുവെന്ന ഖുര്‍ആനിക വാക്യം മനുഷ്യമഹത്വത്തെ ഉയര്‍ത്തിക്കാട്ടുകയാണ്. മഹാത്ഭുങ്ങളുടെ  കലവറയാണ് മനുഷ്യ ശരീരം. ആ ശരീര ഘടനയെയും സംവിധാനത്തെയും കൃത്യമായി മനസ്സിലാക്കിയാല്‍ അല്ലാഹുവിന്റെ സാന്നിധ്യത്തെ കണ്ടെത്താനാവുമെന്നതില്‍ യാതൊരു വിധ സംശയവുമില്ല. അത്രമേല്‍ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതും അതിലേറെ വിസ്മയാത്മകവുമായാണ് മനുഷ്യസൃഷ്ടിപ്പിനെ നമുക്ക് അനുഭവിക്കാനാവുക. മനുഷ്യസൃഷ്ടിപ്പിനെപ്പറ്റി പര്യാലോചനകള്‍ നടത്തി അള്ളാഹുവിനെ കണ്ടെത്താനുള്ള ആഹ്വാനങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ ഒട്ടനവധി സ്ഥലങ്ങളില്‍ കാണാവുന്നതാണ്. ഹിറാഗുഹയില്‍ ഇറങ്ങിയ ആദ്യസൂക്തങ്ങള്‍ തന്നെ സൃഷ്ടിപ്പിന്റെ ആന്തരിക രഹസ്യങ്ങളെ സൂചിപ്പിക്കാനാണെന്നത് തന്നെ അതിന്റെ പ്രാധാന്യം നമുക്ക് വ്യക്തമാക്കിത്തരുന്നു. സൂറത്തുതീനില്‍ നമുക്കിങ്ങനെ കാണാവുന്നതാണ്;തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും സുന്ദരമായ രീതിയില്‍ സൃഷ്ടിച്ചിരിക്കുന്നു. (ആയത്ത്-04) 
    മനുഷ്യ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഡാര്‍വിനിസമടക്കമുള്ള ഭൗതിക കാഴ്ച്ചപ്പാടുകള്‍ ആശയദാരിദ്ര്യം മൂലം ഏറെ വിയര്‍ക്കുന്ന രംഗങ്ങള്‍ക്കാണ് ആധുനികലോകംസാക്ഷ്യം വഹിക്കുന്നത്.മനുഷ്യ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട സംവിധാനങ്ങളെ കുറിച്ച് ആദ്യമായി നാം മനസ്സിലാക്കേതു്.അല്ലാഹു പറയുന്നത് നോക്കൂ:'വായിക്കുക നിന്നെ സൃഷ്ടിച്ച നിന്റെ റബ്ബിന്റെ നാമത്തില്‍.അവന്‍ മാതാവിന്റെ ഗര്‍ഭാശയ ഭിത്തിയില്‍ അള്ളിപ്പിടിച്ചു തൂങ്ങികിടക്കുന്ന പിണ്ഡത്താല്‍ മനുഷ്യനെ സൃഷ്ടിച്ചുവല്ലോ'. (96:12)കളിമണ്ണില്‍ നിന്നും മനുഷ്യനെ പടച്ച നാ?ന്റെ വാക്കുകള്‍ കാതോര്‍ക്കൂ,അള്ളാഹു പറയുകയാണ്:മനുഷ്യനെ നാം കളിമണ്ണില്‍ നിന്നുള്ള സത്ത് കൊണ്ട് സ്രിഷ്ടിച്ചിരിക്കുന്നു.പിന്നീട് നാം അവനെ ശുക്ല ബിന്ധുവാക്കി ഭദ്രമായ ഒരു സ്ഥലത്ത്(ഗര്‍ഭപാത്രത്തില്‍) വെച്ചു.പിന്നെ ആ ശുക്ല ബിന്ധുവിനെ രക്തപിണ്ഡമായും എന്നിട്ട് ആ രക്ത പിണ്ഡത്തെ മാംസക്കഷണമായും തുടര്‍ന്നു ആ മാംസക്കഷണത്തെ എല്ലുകളായും നാം സൃഷ്ടിച്ചു. എന്നിട്ട് ആ എല്ലുകളെ നാം മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് നാം അതിനെ മറ്റൊരു സൃഷ്ടിയായി വളര്‍ത്തികൊണ്ടുവന്നു. ഏറ്റവും നല്ല സൃഷ്ടാവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനാകുന്നു(സൂറതുല്‍ മുഅ്മിനൂന്‍ 12-14). 
സൈദ് ബ്‌നു വഹബ് (റ) വില്‍ നിന്ന് അബ്ദുല്ല (റ) റിപ്പോര്‍ട്ട് ചെയ്യുന്നു:നബി  (സ്വ) അരുളി: നിങ്ങളില്‍ ഓരോരുത്തരും മാതാവിന്റെ ഗര്‍ഭാശയത്തില്‍  ശുക്ല ബീജമായി നാല്‍പതു ദിവസം സ്ഥിതി ചെയ്ത ശേഷം അതു മാംസപിണ്ഡമായി മാറുന്നു. അങ്ങനെ നാല്‍പതു ദിവസം സ്ഥിതി ചെയ്യുന്നു. അനന്തരം അല്ലാഹു നിയോഗിക്കുന്ന മലക്കു വന്ന് അവനില്‍ നാലു കാര്യങ്ങള്‍ രേഖപ്പെടുത്തുന്നു. കര്‍മ്മം,ആയുസ്സ്,ഭക്ഷണം,വിജയപരാജയങ്ങള്‍. തുടര്‍ന്ന് മലക്ക് അവനില്‍ ആത്മാവിനെ ഊതുന്നു. ഒരാള്‍ നരകക്കാരുടെ കര്‍മ്മം ചെയ്തുകൊണ്ടേയിരിക്കും. ഒടുവില്‍ അയാള്‍ക്കും നരകത്തിനുമിടയില്‍ ഒരു ചാണ്‍ മാത്രമേ അകലമുണ്ടാവുകയുള്ളൂ. അപ്പോള്‍ മലക്ക് അവനില്‍ എഴുതിയ രേഖ വന്നെത്തുന്നു. ഉടനെ അവന്‍ സ്വര്‍ഗ്ഗക്കാരുടെ കര്‍മം ചെയ്യാന്‍ തുടങ്ങുകയും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. നേരെ മറിച്ച് മറ്റൊരാള്‍ സ്വര്‍ഗ്ഗക്കാരുടെ കര്‍മ്മം  ചെയ്തു കൊണ്ടേയിരിക്കുന്നു. ഒടുവില്‍ അയാള്‍ക്കും സ്വര്‍ഗ്ഗത്തിനുമിടയില്‍ ഒരു മുഴം മാത്രമേ അകലം ഉണ്ടാവുകയുള്ളൂ. അപ്പോഴേക്കും മലക്ക് അവനില്‍ എഴുതിയ രേഖ വന്നെത്തുന്നു. ഉടനെ അവന്‍ നരഗക്കാരുടെ കര്‍മ്മങ്ങള്‍  ചെയ്യാന്‍ തുടങ്ങുകയും നരകത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. 
മനുഷ്യ സൃഷ്ടിപ്പ് വിശദമാക്കികൊണ്ട്  അല്ലാഹു ഖുര്‍ആനിലൂടെ പറയുന്നത് നോക്കൂ:' ഹേ മനുഷ്യാ, നിന്റെ  ഉദാരനായ  നാഥന്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്? നിന്നെ അവന്‍ സൃഷ്ടിച്ചു ശരിയാക്കി പാകപ്പെടുത്തി. താന്‍ ഉദ്ദേശിച്ച രൂപത്തില്‍ തന്നെ നിന്നെ അവന്‍ സംഘടിപ്പിച്ചു (82:6-8). പുരുഷനും സ്ത്രീയും തമ്മില് നടക്കുന്ന ലൈംഗികബന്ധത്തിലൂടെ പുരുഷബീജവും സ്ത്രീയുടെ അണ്ഡവും ഗര്‍ഭാശയ ഭിത്തിയില്‍ വെച്ച് കൂടിച്ചേരുമ്പോഴാണ്  മനുഷ്യജന്മത്തിന്റെ പ്രാഥമിക ഘട്ടങ്ങള്‍  തുടങ്ങുന്നത്. പുരുഷബീജങ്ങള്‍ സംയോഗ സമയത്ത് യോനിയില്‍ പ്രവേശിക്കപ്പെടുമ്പോള്‍ കോടിക്കണക്കായ ബീജങ്ങള്‍ അണ്ഡത്തെ ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങുന്നു. അതിലൊരെണ്ണം ശക്തമായി അണ്ഡോപരിതലത്തെ പിളര്‍ത്തി  അതിലൂടെ അണ്ഡബീജ സംയോജനം നടത്തുകയും ചെയ്യുന്നു. ഇതിനെയാണ് സിക്താണ്ഡം((ZYGOTE) എന്ന് പറയുന്നത്. മനുഷ്യ ജീവന്റെ  അടിസ്ഥാനം ഇങ്ങനെ രൂപപ്പെടുന്നു. 
മനുഷ്യ ജന്മത്തിന് വേണ്ടി ഓരോ സ്ത്രീ ശരീരത്തിലും സുരക്ഷിതമയ ഗര്‍ഭാശയം അല്ലാഹു സംവിധാനിച്ചിട്ടുണ്ട് .അണ്ഡബീജ സംയോജിതമായ രേതസ്‌കരണത്തെ നാം ഒരു സുരക്ഷിത സ്ഥാനത്ത് നിക്ഷേപിച്ചു എന്ന് അല്ലാഹു ഖൂര്‍ആനിലൂടെ വ്യക്തമാക്കുന്നുണ്ട്. അണ്ഡവാഹിനിയില്‍  വെച്ചുണ്ടാകുന്ന സിക്താണ്ഡം ഗര്‍ഭപാത്രത്തിലേക്ക് നീങ്ങുന്നു. ഗര്‍ഭപാത്രത്തിലേക്ക് നീങ്ങിയ ഭ്രൂണത്തിന് വളരാനാവശ്യമായ എല്ലാവിധ  സുഖസൗകര്യങ്ങളും അല്ലാഹു ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗര്‍ഭാശയത്തെയും കുഞ്ഞിനെയും ബന്ധിപ്പിച്ചു നിര്‍ത്തുന്ന പൊക്കിള്‍കൊടിയെയും മാതാവിന്റെ ഗര്‍ഭാശയഭിത്തിയില്‍ ഭ്രൂണത്തിന് എട്ടാഴ്ച പ്രായമാവുമ്പോഴേക്കും രൂപപ്പെടുന്ന പ്ലാസന്റയും അല്ലാഹു സംവിധാനിച്ചിട്ടു്. കുട്ടിയുടെ വളര്‍ച്ചക്കനിവാര്യമായ പോഷകങ്ങളും ഓക്‌സിജനുമെല്ലാം  ഈ പ്ലാസന്റയിലൂടെയാണ് വിനിമയം ചെയ്യപ്പെടുന്നത്. തിരിച്ച് കുഞ്ഞിന്റെ നിശ്വാസ വായുവും വസര്‍ജ്യവസ്തുക്കളും പ്ലാസന്റയിലൂടെ പുറംതള്ളപ്പെടുകയും ചെയ്യുന്നു. ഇതുപോലെ അസ്ഥിവ്യവസ്ഥ,ശ്വസനവ്യവസ്ഥ, രക്തപര്യനവ്യവസ്ഥ,വിസര്‍ജന വ്യവസ്ഥ,ശരീരത്തിന്റെ നിലനില്‍പിനാവശ്യമായ ആന്തരികവും ബാഹ്യവുമായ വിവിധ അവയവങ്ങള്‍ തുടങ്ങി അല്ലാഹു ഒരുക്കിയിട്ടുണ്ട്. 
'മനുഷ്യ ശരീരത്തെ കുറിച്ചറിഞ്ഞാല്‍ അവന്‍  അല്ലാഹുവിനെ കുറിച്ച് അറിഞ്ഞവനായി' എന്ന വചനം ഒരു ആന്തരിക വായനക്ക് വിധേയമാക്കപ്പെടേതുണ്ട്.  മനുഷ്യ ശരീരത്തിലെ ഇത്തരം സൂക്ഷ്മ സംവിധാനത്തെ മനസ്സിലാക്കിയാല്‍ തന്നെ ദൈവിക സാന്നിധ്യത്തിലേക്ക്  നമുക്ക് എത്തിപ്പെടാനാകും.
മനുഷ്യ ശരീരത്തിലെ കോശങ്ങളെ പറ്റി പഠിക്കുമ്പോള്‍ തന്നെ നാം തലയില്‍ കൈവെച്ച് പോകും. കോടാനുകോടി കോശങ്ങള്‍ അടങ്ങിയതാണ് ഓരോ ശരീരരവും. എന്നാല്‍ ഒരു കോശത്തെ പറ്റി മത്രം ശാസ്ത്രലോകം  പറയുന്നത് നമുക്ക് നോക്കാം. 'പ്രവിശാലമായ അനവധി മൈതാനങ്ങളും നിരവധി തെരുവോരങ്ങളും, ധാരാളം വാട്ടര്‍ ടാപ്പുകളും, വളരെയധികം ഇലകട്രിക് കമ്പികളൊക്കെയുള്ള ഒരു മഹാ നഗരത്തിനോടാണ്  ജീവശാസ്ത്രജ്ഞന്മാര്‍ കോശത്തെ ഉപമിക്കുന്നത്. ഈ  കോശമാകട്ടെ സൃഷ്ടിക്ക് അഗോചരമാണ്.സൂക്ഷ്മ ദര്‍ശിനി ഉപയോഗിച്ചാല്‍ പോലും കോശത്തിന്റെ ഏതാനും ഭാഗം മാത്രമേ ദൃഷ്ടിയില്‍ പെടുകയുള്ളൂ ധഅലാഹാമിശിത്തഫാസീര്‍-പാനൂര്‍ തങ്ങള്‍ 6/392].
രക്തത്തിലൂടെ മാത്രമേ വായുവും ഭക്ഷണവുമെല്ലാം കോശങ്ങളിേലക്കെത്തുകയുള്ളൂ. ഹൃദയം ഓരോ മിടിപ്പിലും പമ്പുചെയ്യുന്ന രക്തം, ഓരോ കോശത്തിനടുത്തുകൂടിയും സൂക്ഷ്മ രക്തക്കുഴലുകളിലൂടെ കടന്നുപോകുന്നതുകൊാണ് ഇത് സാധ്യമാകുന്നത്. ഈ സംവിധാനത്തെ സൂക്ഷ്മരക്തചക്രമണം എന്ന് പറയുന്നു. ഇത്തരം ഒരുപാട്  സംവിധാനങ്ങ ള്‍പരമകാരുണികന്‍  നമുക്ക് ചെയ്തു തന്നിട്ടുണ്ട്. ഈ അനുഗ്രഹങ്ങളൊന്നും കണ്ടില്ലെന്ന് നടിക്കാന്‍ നാം ശ്രമിക്കരുത്.  അല്ലാഹു നമുക്ക് ചെയ്തുതന്ന അനുഗ്രഹങ്ങളെ തിരിച്ചറിഞ്ഞ് നന്ദിയുള്ള അടികളായി തീരാനുള്ള നടപടിക്രമങ്ങള്‍ക്കാണ് നാം നേതൃത്വം കൊടുക്കേത്.നമ്മുടെ ദൈനംദിന ജീവിതത്തിന്റെ മുന്‍ഗണനാക്രമത്തില്‍ പ്രഥമ പരിഗണന നല്‍കേത് നന്ദിയുള്ള അടിമയായി തീരാന്‍ വേണ്ടിയാണ്. നന്ദിയുള്ളവരെ അല്ലാഹുവിന് വലിയ ഇഷ്ടമാണ്.നിങ്ങള്‍ നന്ദി ചെയ്താല്‍ നിങ്ങള്‍ക്ക് നാം അനുഗ്രഹങ്ങള്‍ അധികരിച്ച്തരുമെന്നാണ് വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. സൃഷ്ടിയില്‍ ഉള്‍ച്ചേര്‍ന്ന രഹസ്യങ്ങള്‍ അവഗണിച്ച് മുന്നോട്ട് പോകുന്നവരെ വേദനാജനകമായ പര്യാവസാനമാണ് കാത്തിരിക്കുന്നത്.
       പ്രപഞ്ചനാഥന്റെ  സ്മരണകൊണ്ട് ഏതുനേരവും മനുഷ്യഹൃദയങ്ങള്‍ പ്രകാശപൂരിതമാകണം.ഹൃദയഭിത്തികളില്‍ അടിഞ്ഞുകൂടുന്ന പാപക്കറകളെ ഇല്ലാതെയാക്കാനും അവിടെ വെളിച്ചം നിറക്കാനും ദൈവിക സ്മരണയെക്കാള്‍ വലിയ മരുന്നില്ല.മനസ്സിന് ശാന്തിയും സമാധാനവും അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ എന്നാണ് ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നത്.ശാന്തതയുള്ള മനസ്സിനെ സ്വര്‍ഗീയാരാമങ്ങളിലേക്ക് ഏകനായ നാഥന്‍ കൈപിടിച്ച് കൊുപോകുമെന്ന് ദിവ്യവചനം വ്യക്തമാക്കുന്നുല്ലോ,(സൂറത്തുല്‍ ഫജ് ര്‍-27-30).ഭൂമിയിലെ ജീവിതത്തിന് അല്‍പായുസ്സ് മാത്രമാണുള്ളതെന്നും ഭൗതിക ലോകത്തെ സുഖങ്ങള്‍ നശ്വരമാണെന്നും നാം മനസ്സിലാക്കുമ്പോള്‍ മാത്രമേ ആഖിറത്തിനു വേി പണിയെടുക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ.നശ്വരമായ സുഖത്തിനു വേി മത്സരിക്കുന്ന നാം അല്ലാഹു പരലോകത്ത് തയ്യാര്‍ ചെയ്തുവച്ച അനശ്വരമായ സുഖങ്ങളെ വിസ്മരിക്കുന്നത് വിഢിത്വമല്ലാതെ മറ്റൊന്നുമല്ല. ആത്മീയ ഉണര്‍വ്വ് ഉണ്ടാക്കുമ്പോള്‍ മാത്രമേ നമ്മുടെ ജീവിതം ഇരുലോകത്തും ഉപകാരപ്രദമാവുകയുള്ളൂ. ഇല്ലെങ്കില്‍ റൂഹ് പോയതു മുതല്‍ കഷ്ടതകള്‍ മാത്രമാതയിരിക്കും നമ്മെ കാത്തിരിക്കുക. ദിക്‌റുകള്‍ കൊണ്ട് സദാനേരവും നമ്മുടെ ഹൃത്തടങ്ങളെ പ്രകാശിപ്പിച്ചു നിറുത്താന്‍ നാം തയ്യാറാകേതുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ...ആമീന്‍

Comments

Popular posts from this blog

പുഞ്ചിരിയുടെ മഹത്വം

ആത്മസംസ്‌കരണം തിരിച്ചറിവിന്റെ പ്രതീകമാണ്

സ്വര്‍ഗവാതിലിലെ ആത്മ സൗന്ദര്യം